ചിറ്റൂർ: വീട്ടുടമ പ്രഭാത സവാരിക്ക് പോയ സമയത്ത് മോഷണം. 31 പവന് സ്വര്‍ണ്ണം നഷ്ടമായി. മുന്‍ കൗണ്‍സിലര്‍ സുന്ദരേശന്റെ വീട്ടിലാണ് മോഷണം നടന്നത്. ചിറ്റൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്ച്ചൊയണ് മോഷണം നടന്നത്. അമ്പാട്ടുപാളയം കോലാക്കളത്തില് സുന്ദരേശനും, ഭാര്യയും പ്രഭാത സവാരിക്ക് പോയ സമയത്താണ് വീട്ടില്‍ മോഷണം നടന്നത്. പ്രാര്‍ത്ഥന മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 31.5 പവന് സ്വര്‍ണമാണ് കവര്‍ന്നത്. അലമാരിക്ക് പുറത്തുവച്ച താക്കോല്‍ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.
പൂജയ്ക്കായി ഉപയോഗിക്കുന്ന മോതിരം എടുക്കാനായി അലമാര തുറന്നപ്പോഴാണ് സുന്ദരേശന് മോഷണ വിവരം അറിയുന്നത്. ചിറ്റൂര്‍ പൊലീസും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്ത് എത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ചിറ്റൂര്‍ ഡിവൈഎസ്പി പറഞ്ഞു.സുന്ദരേശനും ഭാര്യയും പുലര്‍ച്ചെ പ്രഭാത സവാരിക്ക് പോകാറുണ്ടെന്ന് അറിയാവുന്നയാളാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.