പാലക്കാട്: വനിതാ കളക്ടറെയടക്കം ഭരണാധികാരികളെ അപമാനിക്കുന്ന സീനുകളും സംഭാഷണങ്ങളുമുള്ള ‘കാപ്പ’ എന്ന സിനിമ നിരോധിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകനും ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് പാലക്കാട് ജില്ല പ്രസിഡന്റുമായ പി.എച്ച്.കബീര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ. കൊലപാതകം, മോഷണം, തട്ടികൊണ്ടു പോകല്‍, ഗുണ്ടാ ആക്രമണങ്ങള്‍ എന്നീ കുറ്റകൃത്യങ്ങളില്‍ പിടികൂടിയ പല പ്രതികള്‍ക്കും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രചോദനമായത് ചില സിനിമകളിലെ രംഗങ്ങളാണെന്നും പോലീസിനോട് പറഞ്ഞതായി നമുക്ക് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് “കാപ്പ” വെറും സിനിമയല്ലേ എന്ന് ചിന്തിച്ച് തള്ളിക്കളയരുതെന്നും ഈ സിനിമ നിരോധിക്കുകയും അണിറയ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കബീര്‍ ആവശ്യപ്പെട്ടു. സെന്‍സര്‍ ബോര്‍ഡ് ഈ സിനിമ ശരിക്കും കണ്ടിരിക്കാന്‍ വഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Similar News
സൂര്യയുടെ പിറന്നാൾ ആഘോഷിച്ച് ആരാധകർ.
ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു
തീയേറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും ; സെക്കന്റ് ഷോകൾക്ക് അനുമതി, ആദ്യ പ്രധാന റിലീസ് ‘കുറുപ്പ് ‘