മംഗലംഡാം: മംഗലംഡാം തളികക്കല്ലിൽ ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതി സുജാതയുടെ കുട്ടി മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം സംഭവിച്ചത്. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്നായിരുന്നു യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞിരുന്നത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു.
മംഗലംഡാമിൽ 6 മാസം ഗര്‍ഭിണിയായിരുന്ന ആദിവാസി യുവതി ഉള്‍ക്കാടിനുള്ളില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു.

Similar News
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളും മരിച്ചു.
ചിറ്റൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു.
വണ്ടാഴി പടിഞ്ഞാറെത്തറ അരവിന്ദാലയത്തിൽ കേശവൻ കുട്ടി അന്തരിച്ചു.