മംഗലംഡാം: റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമായി. മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ വടക്കേകളും മുതൽ ചിറ്റടി വരെയുള്ള ഭാഗത്ത് പത്തിലധികം മരങ്ങൾ അപകടാവസ്ഥയിലുണ്ട്. ചിലത് ഉണങ്ങി ദ്രവിച്ച നിലയിലുമാണ്. ഇങ്ങനെ മരങ്ങൾക്കടിയിലൂടെ വൈദ്യുതി ലൈനും പോകുന്നുണ്ട്. ശക്തമായ കാറ്റും, മഴയുമുള്ള സമയത്ത് ഈ റോഡിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാത്ത അവസ്ഥയാണ്.
ബന്ധപ്പെട്ട അധികാരികളെ കണ്ട് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും നടപടി ആയിട്ടില്ലെന്ന് വാർഡ് മെമ്പർ ഡിനോയ് കോമ്പാറ പറഞ്ഞു. ആവശ്യമായി നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും മെമ്പർ ആവശ്യപ്പെട്ടു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.