വടക്കഞ്ചേരി: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും, 28 വർഷം കഠിനതടവും, 1.77 ലക്ഷം രൂപ പിഴയും ശിക്ഷ. പുതുക്കോട് തെക്കേപ്പൊറ്റ പടിഞ്ഞാട്ടുമുറി വീട്ടിൽ അബ്ദുൾറഹ്മാനാണ് (65) ശിക്ഷിക്കപ്പെട്ടത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകാനും വിധിയായി. പിഴയടയ്ക്കാത്തപക്ഷം ഇരുപതുവർഷം അധിക കഠിനതടവ് അനുഭവിക്കണം.
പാലക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷവിധിച്ചത്. 2022-ലാണ് കേസിനാസ്പദമായ സംഭവം.
വടക്കഞ്ചേരി ഇൻസ്പെക്ടർ എ. ആദംഖാൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. 14 സാക്ഷികളെ വിസ്തരിച്ച് 23 രേഖകൾ സമർപ്പിച്ചു. വടക്കഞ്ചേരി സിവിൽ പോലീസ് ഓഫീസർ ബി. ശിവദാസൻ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.