കൊഴിഞ്ഞാമ്പാറ: വർഷങ്ങൾക്കുമുമ്പ് പൂട്ടിയ നടുപ്പുണി വാണിജ്യനികുതി ചെക്പോസ്റ്റും, പരിസരപ്രദേശവും സാമൂഹികവിരുദ്ധരുടെ ഒളിത്താവളമാകുന്നു. രാത്രികാലങ്ങളിൽ ലഹരിമാഫിയയുടെ സംഗമകേന്ദ്രമാണിവിടമെന്നു നാട്ടുകാർ പരാതിപ്പെടുന്നു. മദ്യപാനവും, അനാശാസ്യപ്രവർത്തനങ്ങളും നടക്കുന്നുണ്ടെന്ന ആരോപണവുമുണ്ട്.
ചരക്ക്-സേവന നികുതി നിലവിൽവന്നതോടെയാണ്, അതിർത്തി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വാണിജ്യനികുതി ചെക്പോസ്റ്റിനു പൂട്ടുവീണത്. ഒരേക്കറിലധികം വിസ്തൃതിയുള്ള സ്ഥലത്ത് ഓഫീസ് കെട്ടിടത്തിനുപുറമേ, ജീവനക്കാർക്കു താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും അനുബന്ധകെട്ടിടങ്ങളുമുണ്ട്. പലതും കാടുപിടിച്ചുകിടക്കുകയാണ്.
Similar News
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.
അപകടഭീഷണിയായി കൂറ്റൻ ആല്‍മരം.
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു