വഴുക്കുംപാറ: വഴുക്കുംപാറ ദേശീയപാതയിൽ വാഹനമിടിച്ച് യുവാവ് മരിച്ചു. ചാലി വീട്ടിൽ ഉണ്ണി-ചന്ദ്രിക ദമ്പതികളുടെ മകൻ ജോബിഷ് (മണി-29) ആണ് മരിച്ചത്. ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു വഴുക്കുംപാറ യൂണിറ്റ് അംഗമാണ്. ഇന്നലെ രാത്രി 9നു റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
ജോബിഷിനെ ഇടിച്ചു തെറിപ്പിച്ച വാഹനം തിരിച്ചറിയാനായിട്ടില്ല. സമീപത്തെ സ്വകാര്യ ആശുപത്രിയിലും, തുടർന്നു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങൾ: ജോബി, കണ്ണൻ.
ഈ ഭാഗത്ത് പ്രകാശം ഇല്ലാത്തതും, റോഡ് ക്രോസ് ചെയ്യാൻ സംവിധാനം ഇല്ലാത്തതുമാണ് അപകടകാരണം എന്ന് നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് പാലത്തിന്റെ മുകളിൽ പോലും ലൈറ്റുകൾ ഇല്ല. നിരവധി പ്രതിഷേധം നടത്തിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.