ആലത്തൂർ: ദേശീയപാതയില്‍ ചിതലിപ്പാലത്തെ വർദ്ധിക്കുന്ന വാഹനാപകടങ്ങള്‍ തടയുന്നതിന് അടിപ്പാത വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നാട്ടുകാരുടെയും, വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പൗരസമിതിക്ക് രൂപം നല്‍കി.
നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ് അടിപ്പാത. ദേശീയപാത നാലുവരി ആയതുമുതല്‍ ഇതുവരെ 15ഓളം അപകട മരണങ്ങളും 75ഓളം പേർക്ക് വാഹനാപകടങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റോഡിന് കിഴക്ക് വശത്തായി സബ് രജിസ്ട്രാർ ഓഫീസ്, മില്‍മ പാല്‍ സംഭരണ കേന്ദ്രം, അയ്യപ്പ ക്ഷേത്രം എന്നിവിടങ്ങളിലേക്ക് വരുന്നവരും പടിഞ്ഞാറു വശത്ത് റേഷൻകട, അംഗൻവാടി, രണ്ട് ക്ഷേത്രങ്ങള്‍, യുവജന ക്ലബ് എന്നിവയും സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണ് പ്രതിദിനം എത്തുന്നത്.
വിവിധ ആവശ്യങ്ങള്‍ക്കായി ഇരുവശത്തേക്കും റോഡ് മുറിച്ചുകടക്കണമെങ്കില്‍ ജീവൻ കൈയില്‍പ്പിടിച്ചാണ് ആളുകളുടെ യാത്ര. അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രിക്കും ദേശീയപാത പ്രൊജക്‌ട് ഡയറക്ടർക്കും പരാതി നല്‍കാൻ പൗരസമിതി തീരുമാനിച്ചു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.