ചിറ്റൂർ: വഴിത്തർക്കത്തിൻ്റെ പേരിൽ അയൽവാസിയെ ബ്ലേഡുകൊണ്ട് മുറിവേൽപ്പിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. പുത്തൻ കുടത്തുകാവ് നെല്ലുകുത്തുപാറ വി. മുരളീധരൻ (59) ആണ് അറസ്റ്റിലായത്. അയൽവാസിയായ പുത്തൻ കുടത്തുകാവ് എസ്. പ്രകാശനെ (45) പരിക്കേൽപ്പിച്ചതായാണ് പരാതി.
വഴിത്തർക്കവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ചിറ്റൂർ പോലീസിൽ പ്രകാശൻ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ പത്തുമണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാവണമെന്ന് നിർദേശം രണ്ടുപേർക്കും കൊടുത്തിരുന്നതായി പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ പോകുന്നതിനു മുൻപ് മുരളീധരൻ അയൽവാസിയായ പ്രകാശന്റെ വീട്ടുമുറ്റത്തുചെന്ന് വഴക്കുണ്ടാക്കുകയും ഇരുവരും തമ്മിൽ കൈയേറ്റം ഉണ്ടാകുകയും ചെയ്തു. സംഭവംകണ്ടുനിന്ന പ്രകാശൻ്റെ ഭാര്യ തടയാൻ നോക്കിയെങ്കിലും കൈയിലിരുന്ന ബ്ലേഡുപയോഗിച്ച് മുരളീധരൻ പ്രകാശനെ മുറിവേൽപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
കഴുത്തിലും കൈകളിലും വയറ്റിലുമായി മുറിവേറ്റ പ്രകാശനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിറ്റൂർ പോലീസ് സംഭവസ്ഥലത്തെത്തി മുരളീധരനെ അറസ്റ്റ് ചെയ്തു. വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തതായി ചിറ്റൂർ പോലീസ് പറഞ്ഞു. പ്രകാശൻ അപകടനില തരണം ചെയ്‌തതായും പറഞ്ഞു.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.