ആലത്തൂർ : ആലത്തൂരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി മർദിച്ചതായി പരാതി. തോണിപ്പാടം സ്വദേശി ചന്ദ്രനും, മകൻ ഷില്‍ജിത്തുമാണ് പരാതിയുമായി രംഗത്തെത്തിയത്. മ൪ദിച്ചവർക്കെതിരെ പരാതി നല്‍കിയിട്ടും ദുർബലമായ വകുപ്പാണ് പൊലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയതെന്നും ഇവർ ആരോപിച്ചു.ചന്ദ്രൻറെ മകൻ ഷില്‍ജിത്തും സന്തോഷും സുഹൃത്തുക്കളാണ്. തിരുവോണ ദിവസം സന്തോഷ് ഷില്‍ജിത്തിൻറെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സന്തോഷിൻറെ സഹോദരങ്ങളായ വിനീഷും ദേവദാസനും ഷില്‍ജിത്തിൻറെ വീട്ടിലെത്തിയത്. സന്തോഷുമായി കൂട്ടുകൂടരുതെന്നായിരുന്നു ഇരുവരുടെയും ആവശ്യം. വാക്കുതർക്കം കയ്യാങ്കളിയായി. ഇതിനിടെ വിനീഷും ദേവദാസനും കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് മർദിച്ചുവെന്നാണ് പരാതി. ആക്രമണത്തില്‍ ചന്ദ്രന് മൂക്കിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷില്‍ജിത്തിനും പരിക്കേറ്റു. മെഡിക്കല്‍ റിപ്പോർട്ട് ഉള്‍പ്പെടെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. അതേസമയം, കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആലത്തൂർ പൊലീസ് അറിയിച്ചു.


Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.