നെന്മാറ : അയിനം പാടത്ത് വീട്ടില്‍ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച മോഷ്ടാക്കളെ എറണാകുളത്തുനിന്നും പിടികൂടി. മാള മടത്തുംപാറ അക്ഷയ് എന്ന അച്ചു (25), കാഞ്ഞൂർ കിഴക്കുംഭാഗം പയ്യപ്പള്ളി ജെൻസണ്‍ (23) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. നെന്മാറയില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റ് 20നാണ് നെന്മാറയിൽനിന്നും ബൈക്ക് മോഷണം പോയത്. മോഷണം പോയ ബൈക്കിന് പെരുമ്പാവൂർ എഐ ക്യാമറയില്‍നിന്ന് വാഹനഉടമയ്ക്കു ഫൈൻ ചലാൻ ലഭിച്ചതോടെയാണ് വാഹനം ഓടിച്ചവരെ കുറിച്ചുള്ള സിസിടിവി ദൃശ്യം ലഭിച്ചത്. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളെ വാളയാറില്‍നിന്നും പോലീസ് പിടികൂടിയത്. തുടർന്ന് നടന്ന അന്വേഷണത്തില്‍ പാലക്കാട്, ആലത്തൂർ, കൊടകര പോലീസ് സ്റ്റേഷൻ പരിധികളില്‍ നിന്നും നടത്തിയ ബൈക്ക് മോഷണങ്ങളും പുറത്തുവന്നു. ആലത്തൂരും പാലക്കാട് നിന്നും മോഷണം പോയ ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. നെന്മാറ എസ്‌എച്ച്‌ഒ എം. മഹേന്ദ്ര സിംഹൻ, എസ്. ഐ. രാജേഷ്, എസ്‌സിപിഒ മാരായ പ്രതീഷ്, ജോണ്‍ ക്രൂസ്,ഷെറീഫ്, ശിവപ്രകാശ്, അനൂപ്, ഷിജിത്ത് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതികള്‍ക്കെതിരെ നാലുകേസുകള്‍ ചാർജ് ചെയ്തു.

Similar News
റബർ ഷീറ്റുകൾ മോഷണം പോയി.
മോഷണം, പിടിച്ചുപറി, ഒടുവിൽ നാടൻ ബോംബ്; ഗ്രാമവാസികൾ ഭീതിയിൽ.
പന്തലാംപാടത്ത് മയ്യത്താങ്കര ജാറത്തിന്റെ പൂട്ട് പൊളിച്ച് പണം കവർന്നു.