വണ്ടാഴി : മാത്തൂർ പാലത്തിനടുത്ത് പുഴയോരത്ത് വൻതോതില്‍ പ്ലാസ്റ്റിക്മാലിന്യം തള്ളി. മാലിന്യചാക്കുകള്‍ വാഹനത്തില്‍ എത്തിച്ചാണ് പുഴയോരത്ത് തള്ളിയിട്ടുള്ളത്. ഒരാഴ്ച മുൻപും ഇത്തരത്തില്‍ മാലിന്യം നിറച്ച ചാക്കുകള്‍ തള്ളിയിരുന്നു. എന്നാല്‍ ഇതിനെതിരെ പഞ്ചായത്തും മറ്റു ബന്ധപ്പെട്ട അധികാരികളും നടപടി എടുക്കാത്തതിനെ തുടർന്നാണ് വീണ്ടും മാലിന്യം തള്ളാൻ കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് മാലിന്യം തള്ളിയവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സ്ഥിരമായി മാലിന്യം തള്ളുന്ന പാലത്തിനടുത്ത് സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.