മുംബൈ പോലീസ് ചമഞ്ഞ് 1,35,50,000/- രൂപ തട്ടിയെടുത്ത കേസിൽ കർണാടക സ്വദേശി അറസ്റ്റിൽ.

പാലക്കാട്‌: ടെലികോം അധികൃതരെന്ന വ്യാജേന തട്ടിപ്പുകാർ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ട് മുബൈ പോലീസ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പരാതിക്കാരൻറെ മൊബൈൽ നമ്പർ, ആധാർകാർഡ് തുടങ്ങിയവ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച്, പോലീസ് വേഷം ധരിച്ച വീഡിയോകോളിൽ പ്രത്യക്ഷപ്പെട്ട് മുംബൈ പോലീസ് ഇൻസ്പെക്ടർ ആണെന്നു ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി കേന്ദ്ര ഗവ: റിട്ടയേർഡ് ഉദ്യോഗസ്ഥനിൽ നിന്നും 1,35,5000 രൂപ തട്ടിയെടുത്ത കേസിൽ 55 ലക്ഷ രൂപ ചെന്നെത്തിയ വ്യാജ വ്യാപാര സ്ഥാപനത്തിൻറെ പേരിലുണ്ടാക്കിയ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്ത സൈബർതട്ടിപ്പ് ശൃംഖലയിലെ പ്രധാന പ്രതിയായ കർണാടക സ്വദേശിയായ സച്ചിൻ 29നെ വിവിധ മൊബൈൽ നമ്പറുകൾ, ബാങ്കിംഗ് ഇടപാട് വിവരങ്ങൾ എന്നിവ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണ ത്തിനൊടുവിൽ കർണാടക തെലങ്കാന അതിർത്തി ഗ്രാമത്തിൽ വച്ച് പാലക്കാട് സൈബർ ക്രൈം പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ഒരു അക്കൗണ്ടിലൂടെ മാത്രം നാലരക്കോടിയിലേറെ രൂപ വന്നു പോയതായി പ്രാഥമികമായി അറിയാൻ കഴിഞ്ഞിട്ടുള്ളതാണ്. ബാക്കിയുള്ള വ്യാജ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച അന്വേഷണം നടത്തി വരുകയാണ്.

പാലക്കാട് ജില്ലാ പോലീസ് മേധാവി
അജിത് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം DCRB DySP പ്രസാദ്ൻ്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പാലക്കാട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ സരിൻ. എ. എസ്. SI മാരായ ജമേഷ് ജെ, രാജേഷ് വി, ASI മനേഷ് എം. CPO പ്രേംകുമാർ പി.വി എന്നിവരടങ്ങിയ പ്രത്യേക സൈബർ അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.