“നെന്മാറ ബസ്റ്റാൻഡിന് പിറകുവശത്ത് പ്ലാസ്റ്റിക് ഭക്ഷണമാലിന്യം തുടങ്ങിയവ കുന്നുകൂടി കിടക്കുന്നു. നിർമല്‍ ഗ്രാമപഞ്ചായത്തായ നെന്മാറ പഞ്ചായത്ത്, പോലീസ് സ്റ്റേഷൻ, സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍നിന്ന് 50 മീറ്റർ അകലെയായി ബസ് സ്റ്റാൻഡിനു പുറകുവശത്താണ് നാള്‍ തോറും മാലിന്യം കുമിഞ്ഞു കൂടുന്നത്.നെന്മാറ പഞ്ചായത്തിന്‍റെ ശുചീകരണ തൊഴിലാളികള്‍ ബസ് സ്റ്റാൻഡിന് മുൻവശം ശുചീകരിക്കാറുണ്ടെങ്കിലും പിൻവശത്തെ മാലിന്യം നീക്കുന്നില്ല. ജലസേചന വകുപ്പിന്‍റെ കനാല്‍ ഈ ഭാഗത്തുകൂടെയാണ് പോകുന്നത്. സ്ലാബിട്ട് മൂടിയ പ്രദേശത്താണ് മാലിന്യം കുന്നുകൂടിക്കിടക്കുന്നത്. ബസ് സ്റ്റാൻഡിലെ വ്യാപാരികളും മാലിന്യങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് പുറകിലുള്ള ഈ പ്രദേശത്ത് നിക്ഷേപിക്കാറുണ്ട്. പഞ്ചായത്ത് അധികൃതർ ഇരുചക്ര വാഹന പാർക്കിംഗിന് ഒരുക്കിയ പ്രദേശമാണെങ്കിലും കെട്ടിടത്തിന്‍റെ മറവില്‍ മൂത്രവിസർജനവും മാലിന്യകേന്ദ്രവുമായി മാറി.നിരവധിതവണ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് അധികൃതർ എന്നിവർ ഇവിടുത്തെ മാലിന്യം നീക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.കൊതുക നിയന്ത്രണത്തിനും സാംക്രമിക രോഗ നിർമ്മാർജനത്തിനും നടപടി സ്വീകരിക്കുന്ന ആരോഗ്യവകുപ്പും ഇവിടുത്തെ മാലിന്യക്കൂമ്ബാരത്തിനുനേരെ കണ്ണടച്ചിരിക്കുകയാണ്. പൊതുജനം മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളിലെല്ലാം പഞ്ചായത്ത് കാമറ വരെ സ്ഥാപിച്ചിരിക്കുമ്ബോഴാണ് പഞ്ചായത്ത് ഓഫീസിന് 100 മീറ്റർ ചുറ്റളവില്‍ നീക്കം ചെയ്യാതെ മാലിന്യ കൂമ്ബാരം കിടക്കുന്നത്.രാത്രികാലങ്ങളില്‍ പന്നികളും, പകല്‍ നായ, കാക്ക, പരുന്ത് തുടങ്ങിയ ജീവികളും കൊത്തിവലിച്ചും ചിനക്കിയും പരിസരമാകെ വ്യാപിച്ചിട്ടുണ്ട്. ഇവിടെ മാലിന്യം കുമിഞ്ഞുകൂടുന്നതോടെ കാറ്റ് വീശുമ്ബോള്‍ ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രത്തിലും തൊട്ടടുത്ത ദേവാലയത്തിനടുത്ത് സമീപത്തേക്കും ദുർഗന്ധം വമിക്കുന്നതിന് പരിഹാരമുണ്ടാക്കണമെന്നും ആവശ്യം ശക്തമാണ്.”
ഭക്ഷണ, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു: കണ്ണുതുറക്കാതെ അധികൃതര്‍

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.