നെല്ലിയാമ്പതി : പോബ്സ് സീതാർകുണ്ട് എസ്റ്റേറ്റിലെ ഡയറി പാഡിയിലെ ആൾത്താമസം ഇല്ലാത്ത വീട് കാട്ടാന തകർത്തു. വീട്ടിലെ ജനലുകളും വാതിലുകളും തകർത്ത് താഴെയിട്ടു. ഏതാനും മാസങ്ങള്‍ മുൻപുവരെ ഈ പാഡിയില്‍ ആള്‍ത്താമസം ഉണ്ടായിരുന്നു.സമീപത്തെ പ്ലാവിലെ ചക്ക തേടിയെത്തിയ കാട്ടാനയാണ് പാഡിയും തകർത്തതെന്ന് ഇവിടെ താമസിക്കുന്ന തൊഴിലാളികള്‍ പറഞ്ഞു. വർഷക്കാലത്തും ചക്ക സീസണിലും കാട്ടാനകള്‍ പ്രദേശത്തു വരാറുണ്ടെങ്കിലും ചക്കയോ ഫലവൃക്ഷങ്ങളിലെ കായകളോ ഭക്ഷിച്ച് വീടുകളെ ആക്രമിക്കാതെ പോവുകയാണ് പതിവ്. പാഡികളുടെ ജനലും വാതിലും തകർക്കുന്നത് ആദ്യമായാണ്. വീടുകളിലെ ജനലും വാതിലും തകർത്തത് ചെറിയ കുട്ടികളുമായി പ്രദേശത്ത് താമസിക്കുന്നവരെ ഭീതിയിലാക്കി.

Similar News
മുടപ്പലൂർ-വടക്കഞ്ചേരി റോഡിൽ വാഹനാപകടം: കാർ പാടത്തിലേക്ക് മറിഞ്ഞു
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം