മുടപ്പല്ലൂർ : മാത്തൂർ തണ്ടലോട് റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നു മണ്ണൊലിച്ചു റോഡിലെത്തുന്നതു കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ദുരിതമാകുന്നു. അപകടങ്ങൾ പതിവാകുന്നതോടൊപ്പം റോഡരികിലെ വീടുകളിലേക്കു ചെളി അടിച്ചു കയറുകയും ചെയ്യുന്നു. വിൽക്കാനായി മണ്ണ് ഇളക്കി കുട്ടിയിട്ടിരിക്കുകയാണെന്നും മഴ പെയ്യുമ്പോൾ ഈ മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങുകയാണെന്നും പല പ്രാവശ്യം പരാതിപ്പെട്ടിട്ടും സ്ഥലമുടമ പരിഹാരം കാണുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി. പൊതുപ്രവർത്തകനായ പ്രമോദ് തണ്ടലോടിന്റെ പരാതിയിൽ മംഗലംഡാം പൊലീസ് സ്‌ഥലത്തെത്തി പ്രശ്‌ന പരിഹാരത്തിനു നിർദേശം കൊടുത്തെങ്കിലും സ്ഥലമുടമ ഇതുവരെയും പരിഹാരമൊന്നും ചെയ്തിട്ടില്ല. ജനങ്ങളെ ദുരിതത്തിലാക്കുന്ന മണ്ണൊലിപ്പ് നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

Similar News
മംഗലംഡാം രണ്ടാം പുഴക്ക് സമീപം കടുവ പിടിച്ചതായി കരുതുന്ന മാനിൻ്റെ ജഡം കണ്ടെത്തി
മഴക്കാലത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി വക്കാല സ്വദേശി ഹനീഫ
നെല്ലിയാമ്പതിയിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുലി ചത്തു