വടക്കഞ്ചേരി: പൊത്തപ്പാറയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു. പൊത്തപ്പാറ കുരിശു പള്ളിക്ക് പിൻവശത്ത് വളയിൽ ബാബുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഭാര്യ ജയന്തിയെ ആണ് ആക്രമിച്ച് അലമാരയിൽ സൂക്ഷിച്ച 45,000 രൂപയും, 3 പവനും കവർന്നത്.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. മഴയുണ്ടായിരുന്ന സമയമായിരുന്നു. ഈ സമയത്ത് ജയന്തി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവശത്തെ പ്ലാസ്റ്റിക് വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് ജയന്തിയെ ആക്രമിക്കുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജയന്തി കുതറിമാറി തൊട്ടടുത്ത മുറിയിൽ കയറി കതകടച്ചു. ഈ സമയത്ത് മോഷ്ടാവ് അടുത്ത മുറിയിലെ അലമാരയിൽ നിന്നും പണവും സ്വർണാഭരണവും കവർന്ന കടന്നു കളയുകയായിരുന്നു എന്ന് ജയന്തി പറഞ്ഞു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.