വടക്കഞ്ചേരി: ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും ശിക്ഷ. ഇടുക്കി മേലെചിന്നാർ തെക്കുംകാട്ടിൽ വീട്ടിൽ ജിജോയാണ് (43) ശിക്ഷിക്കപ്പെട്ടത്. ആലത്തൂർ മജിസ്‌ട്രേറ്റ് എ. ഇന്ദുചൂഡനാണ് ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം.
കിഴക്കഞ്ചേരി വക്കാലയിൽ തങ്കയുടെ 10 ഗ്രാം സ്വർണ്ണമാലയാണ് രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ കവർന്നത്. മംഗലംഡാം എസ്. ഐ. നീൽ ഹെക്ടർ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ പി.ആർ.ഹരികിഷൻ ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ സി. പി. ഒ. അജയകുമാർ ഏകോപിപ്പിച്ചു.
Similar News
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
സ്റ്റേഡിയം ബൈപ്പാസിലെ കൊലപാതകം ക്രൂരം; പ്രതി റിമാൻഡിൽ.