തമിഴ്നാട് തിരുപ്പൂര്‍ വെള്ളിയാംകാട് സൗത്ത് ഈശ്വരമൂര്‍ത്തി നഗറില്‍ കുമാരസ്വാമിയുടെ ഭാര്യ മീന(63)യുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
ഈ മാസം 13നാണ് ക്ഷേത്രക്കുളത്തില്‍ മൂന്ന് ദിവസത്തോളം പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ആരും വരാത്തതിനെ തുടര്‍ന്ന് 17ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. മൃതദേഹത്തില്‍ നിന്നും ദിണ്ഡിക്കല്ലിലെ ജ്വല്ലറിയുടെ അഡ്രസ് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്.
ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള മീനയെ ഈ മാസം ഒന്‍പതു മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തിരുപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മീനയും അമ്മയും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കഞ്ചേരിയില്‍ പച്ചക്കറി കച്ചവടം ചെയ്തിരുന്നതായി പറയുന്നു. മുടപ്പല്ലൂര്‍ ഭാഗത്തെത്തിയ ഇവര്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാവാമെന്നാണ് പോലിസ് നിഗമനം.
തിരുപ്പൂരില്‍ നിന്നും ബന്ധുക്കളെത്തി മീനയുടെ വസ്ത്രങ്ങളും ആഭരണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎന്‍എ പരിശോധയ്ക്കു ശേഷം കോടതി വഴി ഇതെല്ലാം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പോലീസ് അറിയിച്ചു. മക്കള്‍: മഹേഷ്, രഞ്ജിനി, റാണി. മരുമക്കള്‍: കെ. സുന്ദരം, കെ. മുരുകേഷ്.

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു