കൊല്ലങ്കോട്: മാവിന് തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എക്സെെസ് പിടികൂടി. പാലക്കാട് ചെമ്മണാമ്ബതിയില്‍ മാലിന് തോട്ടത്തിലാണ് 5000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ തോട്ടം നടത്തിപ്പുകാരന് സബീഷിനെ എക്സെെസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് ചെമ്മണാമ്ബതി.
മറ്റൊരു സ്പിരിറ്റ് കേസില്‍ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് മാവിന് തോട്ടത്തില്‍ സ്പിരിറ്റിനെ കുറിച്ച് അറിഞ്ഞത്. മാവിന് തോട്ടത്തിലെ കെട്ടിടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു. ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേയ്ക്ക് കള്ള് കൊണ്ടു പോയിരുന്നു. ഈ കള്ളില്‍ ചേര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്സെെസ് ഉദ്ദ്യോഗസ്ഥര്‍ നല്കുന്ന വിവരം.

Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.