ആലത്തൂർ: വിഷു വിപണിയിൽ കണി വെള്ളരിയും മറ്റു പച്ചക്കറി ഇനങ്ങളും പഴങ്ങളുമായി കടകളിലെ കാഴ്ചകൾ മനോഹരം. വേനൽചൂട് വകവയ്ക്കാതെ പച്ചക്കറികളുടെയും പഴങ്ങളുടെയും കൂന്പാരങ്ങളാണ് കടകളിലെല്ലാം.വാഴപ്പഴങ്ങളും മാന്പഴ ഇനങ്ങളും ചക്കപ്പഴം, കണിക്കൊന്നപ്പൂ തുടങ്ങി മലയാളിയുടെ മറ്റൊരു മഹോത്സവമായ വിഷുവിന്റെ വർണ്ണക്കാഴ്ചകളാണ് നിറയെ.നിയന്ത്രണങ്ങൾ ഏറെയുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പടക്ക കടകൾക്കും ഇക്കുറിയും വലിയ കുറവൊന്നുമില്ല. തിരക്കേറിയ വഴികളിലെല്ലാം പടക്കകടകൾ നിരന്നിട്ടുണ്ട്.പല വേഷത്തിലും വർണ്ണവൈവിധ്യങ്ങളിലും ശബ്ദഗാംഭീര്യത്തിലുമുള്ള പടക്ക ഇനങ്ങളുണ്ട്.ശിവകാശി പടക്കങ്ങൾ തന്നെയാണ് ഇതിലെല്ലാം മുന്നിൽ. അധികൃതരുടെ കണ്ണുവെട്ടിച്ചും മൗനാനുവാദത്തോടെയും നാട്ടിൽ തന്നെ ഉണ്ടാക്കുന്ന പടക്കങ്ങളും വില്പനയ്ക്ക് എത്തുന്നുണ്ട്.തുണിക്കടകളും സജീവമാണ്. വിഷു വിപണി ലക്ഷ്യം വച്ച് പുതിയ തുണി കടകളും തുറക്കുന്നുണ്ട്.
വിഷു വിപണി സജീവം

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍