പാലക്കാട്: ദേശീയപാതയിലെ കണ്ണാടി മണലൂരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നിരീക്ഷണ കാമറകള്‍ രണ്ട് വര്‍ഷമായി ദിശ തിരിഞ്ഞ് നില്ക്കുന്നു. തൂണുകള്‍ തിരിഞ്ഞതാണ് കാമറകളുടെ ദിശമാറാൻ കാരണമെന്നാണ് വിലയിരുത്തല്‍.
2018ലാണ് നാലുവരി പാതയില്‍ വടക്കഞ്ചേരി മുതല്‍ വാളയാര്‍ വരെ 54 കിലോമീറ്റര്‍ ദൂരം 37 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്. ഇതില്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തന രഹിതവുമാണ്. ഒന്നര വര്‍ഷമായി യാതൊരു ഉപയോഗവുമില്ലാതെ നോക്കു കുത്തിയായി നില്‍ക്കുകയാണ് ഈ കാമറകള്‍. കാമറകളുടെ അറ്റകുറ്റപണി നടത്താനേല്പിച്ച ഏജൻസിക്ക് തുക ലഭിക്കാതെ വന്നതോടെയാണ് പ്രവൃത്തികളില്‍ വീഴ്ച സംഭവിച്ചത്.
ദിശമാറിയ കാമറകള്‍ നേരെയാക്കാൻ നാളിതുവരെ നടപടിയില്ല. മണലൂരില്‍ പാതയ്ക്ക് ഇരുവശവുമുള്ള വയലുകളിലേക്കാണ് കാമറ ഫോക്കസ് ചെയ്യുന്നത്. ലഭിക്കുന്ന ദൃശ്യങ്ങള്‍ വയലിന്റേതാണ്. ദിശ മാറിയതിനെ കുറിച്ച് നവമാദ്ധ്യമങ്ങളില്‍ നിരവധി ട്രോള്‍ വന്നെങ്കിലും മാറ്റാൻ അധികൃതര്‍ നടപടി സ്വീകരിച്ചില്ല.

Similar News
‘സൈന്യത്തില്‍ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; കൊല്ലങ്കോട് പെണ്‍കുട്ടി ജീവനൊടുക്കി, പരാതിയുമായി കുടുംബം
യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കം: ചാലിശേരിയിൽ യാക്കോബായക്കാരുടെ മൂന്ന് കുരിശടികളും പാരിഷ് ഹാളും സീൽ ചെയ്തു
അതിരപ്പിള്ളിയില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ പാലക്കാട് സ്വദേശിയായ യുവതിക്ക് പരുക്ക്