വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണൂത്തി ദേശീയപാതയോരത്ത് പന്തലാംപാടം വാണിയംപാറ ഭാഗത്താണ് ഇന്നലെ രാത്രി മോഷണം നടന്നത്. വാണിയംപാറ മേലെചുങ്കത്ത് തറയിൽ പറമ്പിൽ അരുണിന്റെ വീട്ടിലാണ് രാത്രി 9.30 ഓടെ ആദ്യ മോഷണം നടന്നത്. ഇവിടെ നിന്നും 15000 രൂപയും എടിഎം കാർഡും ഡ്രൈവിംഗ് ലൈസൻസുമാണ് നഷ്ടപെട്ടത്.
രാത്രി പതിനൊന്നരയോടെ പന്തലാംപാടം മയ്യത്താങ്കര ജാറത്തിലെ ഇരുമ്പുഭണ്ടാരം തകർത്താണ് പണം കവർന്നത്. ഏകദേശം എട്ടായിരത്തോളം രൂപയാണ് ഭണ്ടാരത്തിൽ ഉണ്ടായിരിക്കാൻ സാധ്യതയെന്ന് പള്ളികമ്മറ്റി അറിയിച്ചു .
ഇവിടെ മോഷണം നടക്കുന്നതിന്റെ CCTV ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട് ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.