പോക്സോ കേസിൽ യുവാവിന് 13 വർഷം കഠിനതടവും, 25,000 രൂപ പിഴയും ശിക്ഷ.

വടക്കഞ്ചേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി സജിത് 24നെ വിവിധ വകുപ്പുകൾ പ്രകാരം 13 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി T സഞ്ജുവാണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക കഠിന തടവ് അനുഭവിക്കണം.

2019 ഡിസംബർ മാസത്തിൽ അതിജീവിതയെ പ്രതി പലതവണ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന A അജീഷ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ സിഐ ആയിരുന്ന ബി സന്തോഷ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.

വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ എഎസ്ഐ ആയിരുന്ന നിരജ് ബാബു കെ എൻ, എസ് സി പി ഓ രാമദാസ് എന്നിവർ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ശ്രീമതി ടി ശോഭന സി, രമിക എന്നിവർ ഹാജരായി. ലൈസൻ ഓഫീസർ എഎസ്ഐ സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു പിഴത്തുക ഇരയ്ക്ക് നൽകാനും വിധിച്ചു.