കൊച്ചി : യാക്കോബായ-ഓർത്തഡോക്സ് സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിൽ എറണാകുളം, പാലക്കാട് ജില്ലാ ഭരണകൂടങ്ങൾക്ക് ഹൈക്കോടതിയുടെ വിമർശനം. വിധി നടപ്പാക്കാൻ ഒക്ടോബർ ഏഴുവരെ സമയം അനുവദിച്ചു. അല്ലാത്തപക്ഷം ചീഫ് സെക്രട്ടറിയടക്കം കോടതിയിൽ വരേണ്ടിവരുമെന്നും വാദത്തിനിടെ ജസ്റ്റിസ് വി.ജി. അരുൺ മുന്നറിയിപ്പ് നൽകി.എറണാകുളം ജില്ലയിലെ ഓടയ്ക്കാലി സെയ്ന്റ് മേരീസ്, പോത്താനിക്കാട് പുളിന്താനം സെയ്ന്റ് ജോൺസ്, മഴുവന്നൂർ സെയ്ന്റ് തോമസ് പള്ളികളും പാലക്കാട് ജില്ലയിലെ മംഗലംഡാം സെയ്ന്റ് മേരീസ്, എരിക്കിൻചിറ സെയ്ന്റ് മേരീസ്, ചെറുകുന്നം സെയ്ന്റ് തോമസ് പള്ളികളും ഏറ്റെടുക്കാനാണ് കളക്ടർമാർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. എന്നാൽ ഒരു വിഭാഗം വിശ്വാസികളുടെ ചെറുത്തുനിൽപ്പ് കാരണം ഓരോ തവണയും പോലീസ് ഉദ്യോഗസ്ഥ സംവിധാനങ്ങൾ പിൻവാങ്ങുകയായിരുന്നു. യാക്കോബായ ഇടവകക്കാരുടെ തടസ്സത്തെത്തുടര്‍ന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ (ഓര്‍ത്തഡോക്സ് വിഭാഗം) അംഗങ്ങളെ പള്ളികളില്‍ പ്രവേശിപ്പിക്കാനും സമാധാനപരമായി പ്രാര്‍ഥന നടത്താനും അനുവദിക്കണമെന്ന 2022 ലെ കോടതിയുടെ നിര്‍ദ്ദേശങ്ങളുടെ നഗ്നമായ ലംഘനം ഉണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഓഗസ്റ്റ് 30 ന് ഉത്തരവ്. കേസില്‍ ഒക്ടോബര്‍ 7 തിങ്കളാഴ്ച അടുത്ത വാദം കേള്‍ക്കും.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.