ആലത്തൂർ : 142 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ മൂന്ന് യുവാക്കള്‍ക്ക് 30 വർഷം കഠിന തടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ. ഒന്നാം പ്രതി വയനാട് സുല്‍ത്താൻബത്തേരി പഴുപ്പത്തൂർ കൂട്ടുങ്ങള്‍ അബ്ദുള്‍ ഖയ്യും (39), രണ്ടാം പ്രതി കല്‍പ്പറ്റ ചുഴലി മാമ്പറ്റപറമ്പില് മുഹമ്മദ് ഷിനാസ് (28), മൂന്നാം പ്രതി മലപ്പുറം കൊണ്ടോട്ടി ഏടാലപറമ്പ് ഷറഫുദ്ദീൻ വാവ (34) എന്നിവരെയാണ് പാലക്കാട് സെക്കൻഡ് അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ഡി. സുധീർ ഡേവിഡ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വർഷം കൂടി തടവനുഭവിക്കണം.2021 ജൂലൈ എട്ടിന് ദേശീയപാത ആലത്തൂർ സ്വാതി ജങ്ഷനില്‍വെച്ചാണ് ആലത്തൂർ എസ്.ഐ. ജിഷ്മോൻ വർഗീസിന്റെ നേതൃത്വത്തില്‍ കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി ഒന്നും രണ്ടും പ്രതികളെ പിടികൂടിയത്. മൂന്നാം പ്രതിയെ പിന്നീട് അറസ്റ്റുചെയ്തു. പ്രോസിക്യൂഷന് വേണ്ടി മുൻ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് കുമാർ, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്കൂട്ടർ ശ്രീനാഥ് വേണു എന്നിവർ ഹാജരായി.

Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.