നെന്മാറ: ഓഗസ്റ്റ് 31-ന് സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയ കേസ് ശനിയാഴ്ച്ച പാലക്കാട് സെഷൻസ് കോടതി പരിഗണിക്കും. അന്വേഷണസംഘത്തിന്റെ കുറ്റപത്രം പ്രതിയെ വായിച്ചുകേൾപ്പിക്കുന്ന നടപടി ശനിയാഴ്ച ഉണ്ടായേക്കും. കേസിൽ ശാസ്ത്രീയപരിശോധനാഫലങ്ങൾ ലഭിക്കാൻ വൈകിയതാണ് വിചാരണ വൈകാൻ കാരണം. ഈ കേസിൽ വിചാരണത്തടവുകാരനായിരിക്കെ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. രണ്ടാമത്തെ കേസിൽ അറസ്റ്റിലായശേഷം ആദ്യത്തെ കേസിലെ ജാമ്യം കോടതി റദ്ദാക്കുകയുംചെയ്തു.
നെന്മാറ സജിത വധക്കേസ് ഇന്ന് പരിഗണിക്കും.

Similar News
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.
24ാം വയസ്സില്‍ വീടിന് പുറത്ത് സ്വന്തം ഫ്ളാറ്റ് വാങ്ങി കഞ്ചാവ് വില്‍പ്പന; ഒടുവില്‍ കുടുക്കി ആലത്തൂര്‍ പൊലീസ്.
പാലക്കാട് നഗരത്തിൽ ഇന്ന് രാവിലെ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.