ആലത്തൂർ: താലൂക്ക് ആശുപത്രിയിൽ സംഘർഷത്തിനിടെ പയിറ്റാങ്കുന്നം വേലായുധൻ കുത്തേറ്റ് മരിച്ച കേസിലെ 11 പ്രതികളെയും പാലക്കാട് പ്രിൻസിപ്പൽ ജില്ലാ കോടതി വെറുതേ വിട്ടു. 2014 ജനുവരി ആറിനായിരുന്നു സംഭവം. വടക്കഞ്ചേരിയിൽ കോൺഗ്രസ്, ബിജെപി-ആർഎസ്എസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് ആശുപത്രിയിൽ പ്രശ്നമുണ്ടായത്.
ഇവിടെ ചികിത്സയ്ക്കു വന്ന വേലായുധൻ ഇതിനിടയിൽ പെടുകയായിരുന്നു. വേലായുധനെ കൊലപ്പെടുത്തുകയും മറ്റ് അഞ്ചുപേരെ വധിക്കാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു ബിജെപി, ആർഎസ്എസ് പ്രവർത്തകർക്കെതിരായ കേസ്. സംശയാസ്പപദമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് പ്രതികളെ കോടതി വിട്ടയച്ചത്.

Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.