വടക്കഞ്ചേരി: പൊത്തപ്പാറയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണ്ണവും പണവും കവർന്നു. പൊത്തപ്പാറ കുരിശു പള്ളിക്ക് പിൻവശത്ത് വളയിൽ ബാബുവിന്റെ വീട്ടിലാണ് സംഭവം നടന്നത്. ഭാര്യ ജയന്തിയെ ആണ് ആക്രമിച്ച് അലമാരയിൽ സൂക്ഷിച്ച 45,000 രൂപയും, 3 പവനും കവർന്നത്.
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. മഴയുണ്ടായിരുന്ന സമയമായിരുന്നു. ഈ സമയത്ത് ജയന്തി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിൻവശത്തെ പ്ലാസ്റ്റിക് വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാവ് ജയന്തിയെ ആക്രമിക്കുകയും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ജയന്തി കുതറിമാറി തൊട്ടടുത്ത മുറിയിൽ കയറി കതകടച്ചു. ഈ സമയത്ത് മോഷ്ടാവ് അടുത്ത മുറിയിലെ അലമാരയിൽ നിന്നും പണവും സ്വർണാഭരണവും കവർന്ന കടന്നു കളയുകയായിരുന്നു എന്ന് ജയന്തി പറഞ്ഞു. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.