നെല്ലിയാമ്പതി: നെല്ലിയാമ്പതിയില്‍ രണ്ടിടങ്ങളിലായി പടുകൂറ്റൻ മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. മരപ്പാലത്തിന് സമീപവും, കുണ്ടറചോല പാലത്തിന് തൊട്ടടുത്തുമാണ് കൂറ്റൻ മരങ്ങള്‍ കടപുഴകി വീണത്.
മരപ്പാലത്തിന് മുകളില്‍ മരം വീണതിനെ തുടർന്നുണ്ടായ ഗതാഗത തടസം നാട്ടുകാരുടെയും, വനംവകുപ്പ് ജീവനക്കാരുടെയും നേതൃതത്തില്‍ നീക്കം ചെയ്തു. ഇവിടെ ഗതാഗതതടസം നീക്കം ചെയ്ത അതേസമയമായിരുന്നു കുണ്ടറചോലയ്ക്കു സമീപം മരം കടപുഴകി വീണത്. മണ്ണ് ഉള്‍പ്പടെ റോഡിലേക്കു വീണതിനെ തുടർന്നാണ് ഗതാഗതം സ്തംഭിച്ചത്.
തുടർന്ന് ജെസിബിയുടെ സഹായത്തോടെ മണ്ണും മരവും നീക്കം ചെയ്താണ് യാത്ര സുഗമമാക്കിയത്. രണ്ടരമണിക്കൂറോളം സമയമാണ് കഴിഞ്ഞദിവസം നെല്ലിയാമ്പതി മേഖലയില്‍ ഗതാഗതതടസം അനുഭവപ്പെട്ടത്.
നിരവധി സഞ്ചാരികളാണ് വഴിയില്‍ കുടുങ്ങിയത്. ഇരുന്നൂറോളം വാഹനങ്ങളും കെഎസ്‌ആർടിസി, സ്വകാര്യ ബസ് ഉള്‍പ്പടെയുള്ളവയും പെരുവഴിയിലായി.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരും ജോലി കഴിഞ്ഞ് തിരിച്ചുപോകുന്നതിനായി വൈകി. വൈകീട്ട് 6.45ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു